പ്രളയം തകര്‍ത്ത തൃശൂരിനെ ഇങ്ങനെയാണ് പുനര്‍നിര്‍മ്മിക്കുക: കളക്ടര്‍ അനുപമ പറയുന്നു

Published : Jan 08, 2019, 09:27 PM IST
പ്രളയം തകര്‍ത്ത തൃശൂരിനെ ഇങ്ങനെയാണ് പുനര്‍നിര്‍മ്മിക്കുക: കളക്ടര്‍ അനുപമ പറയുന്നു

Synopsis

പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്

തൃശൂർ: ജില്ലയില്‍ പ്രളയത്തില്‍ തകർന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രുപ വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം. നിലവില്‍ ഫണ്ടിന്‍റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടി വി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയിൽ 3411 വീടുകളാണ് ഭാഗീകമായോ പൂർണ്ണമായോ തകർന്നത്.

പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കുടുംബ തർക്കങ്ങൾ മൂലം ഫണ്ട് കൈമാറാൻ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളിൽ ഉണ്ട്. എത്രയും വേഗം അർഹരെ കണ്ടെത്തി പണം കൈമാറാൻ കൈ മാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തർക്കങ്ങൾ പരിഹരിക്കാൻ ജില്ലയിലെ 5 ഇടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എസ്ഐയെ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്‌തെന്നും കേസ്: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു
നെടുമ്പാശ്ശേരിയിൽ എയര്‍ അറേബ്യ വിമാനത്തിൽ എത്തിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്, പച്ചക്കറിക്കിടയിൽ 10 ലക്ഷത്തിന്റെ പുകയില, കടത്തിനിടെ ഡോളറും പിടിച്ചു