പാമ്പ് മാത്രമല്ല, കൊടും വരൾച്ചയിൽ കാടിറങ്ങി കാട്ടാനകൾ, ഭീതിയിൽ മലയോരജനത; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Apr 23, 2026, 10:43 PM IST
wild elephant attacked

Synopsis

കൊല്ലം കറവൂരിൽ വരൾച്ച രൂക്ഷമായതിനെ തുടർന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. വീട്ടുമുറ്റത്തെത്തിയ ആനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജു എന്ന ഗൃഹനാഥന് വീണ് കാലൊടിഞ്ഞു. വനംവകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കൊല്ലം: വരൾച്ച അതി രൂക്ഷമായതോടെ കാട്ടാനകൾ കാടിറങ്ങി ജനവാസ മേഖലയിൽ വിഹരിക്കുന്നു. കാട്ടാനയെ ഭയന്ന് ജീവിക്കേണ്ട ഗതികേടിലാണ് മലയോരജനത. കൊല്ലം കറവൂർ പെരുന്തോയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടനാക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ ഗൃഹനാഥന്‍റെ കാലൊടിഞ്ഞു. കറവൂർ പെരുന്തോയിൽ മരുതിമൂട്ടിൽ വീട്ടിൽ രാജുവിന്‍റെ (68) കാലാണ് ഒടിഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.

വീട്ടുമുറ്റത്ത് ബഹളം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കിയ രാജുവിന് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ നിലത്തുവീണാണ് രാജുവിന്‍റെ കാലൊടിഞ്ഞത്.രാജു വീണുകിടന്ന ഭാഗത്തേക്ക് ആനകൾ എത്തിയെങ്കിലും രാജു അദ്ഭുതകരമായി വീണ്ടും രക്ഷപ്പെട്ട് ഓടുകയായിരുന്നു. രാജു പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഉൾവനത്തിൽ അരുവികൾ വറ്റിയതോടെയാണ് കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത്.

കറവൂർ വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിട്ട് മാസങ്ങളായി. കെ.എഫ്.ഡി.സി യുടെ കശുമാവ്, ഈറ, മുള എന്നിവ ലക്ഷ്യമാക്കിയാണ് കാട്ടാനകൾ എത്തുന്നത്. ഇഞ്ചപ്പള്ളി ഉൾവനത്തിൽ നിനാണ് കാട്ടാനകൾ കൂടുതലായി എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വൻ തോതിൽ കാർഷിക വിളകൾ ആന നശിപ്പിക്കുന്നതും പതിവാണ്. രാപകൽ വ്യത്യാസമില്ലാതെ റോഡുകളിൽ കാട്ടാനക്കൂട്ടമിറങ്ങുകയാണ്. തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്ത്. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങുമ്പോഴും വനംവകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമല്ലന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊത്തില്‍ നിന്ന് കുറേ തലകൾ വെളിയിൽ, ഒന്നല്ല രണ്ടല്ല പതിനാറുമല്ല! ബിജീഷിന്‍റെ വീടിന് സമീപം പെറ്റുപെരുകിയത് 25 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍
പഴകിയ നൂറോളം പൊറോട്ട, കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, സര്‍വം വൃത്തിഹീനം; ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ്