മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക്; വീഡിയോ എടുക്കുന്നതിനിടെ ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം

Published : Sep 26, 2025, 06:50 PM IST
waste plant issue online media attacked in vadakara

Synopsis

കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ആക്രമണം നടത്തിയത്

കോഴിക്കോട്: കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ ആണ് കരിങ്കല്ല് ഉപയോഗിച്ച് അക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവരെ ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ വാഹനത്തിന്‍റെ ഡ്രൈവർ ജിനീഷിനെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. ആക്രണത്തിനിരയായ ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരുടെ  പരാതിയിലാണ് പൊലീസ് നടപടി. മാലിന്യ പ്ലാന്‍റിൽ നിന്ന് സമീപത്തെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന പരാതിയിൽ ഇരുവരും സ്ഥലത്തെത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം