മകളെ ട്രെയിൻ കയറ്റാൻ പോയി, പാഞ്ഞുവന്ന ടിപ്പര്‍ ഇടിച്ചിട്ടു; പെരുമ്പാവൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം

Published : Apr 03, 2024, 12:25 PM IST
മകളെ ട്രെയിൻ കയറ്റാൻ പോയി, പാഞ്ഞുവന്ന ടിപ്പര്‍ ഇടിച്ചിട്ടു; പെരുമ്പാവൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം

Synopsis

മകളെ ട്രെയിൻ കയറ്റിവിടാൻ അങ്കമാലി റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരുടെയും ജീവനെടുത്ത അപകടം നടന്നത്

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വാഹനാപകടത്തിൽ 2 പേര്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ എംസി റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.

കോതമംഗലത്തെ വീട്ടിൽ നിന്നും പെരുമ്പാവൂര്‍ പ്രധാന പാത വഴി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ഇരുവരും. കോയമ്പത്തൂരിൽ നഴ്സിങ് വിദ്യാര്‍ത്ഥിയായ മകൾ ബ്ലെസിക്ക് തിരികെ കോളേജിൽ പോകാനായി അങ്കമാലി റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ബൈക്കിലായിരുന്നു അച്ഛനും മകളും യാത്ര ചെയ്തത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്ത് എത്തിയപ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇരുവരെയും ഇടിച്ചിട്ടുവെന്നും ശരീരത്തിലൂടെ ലോറി കയറിയെന്നുമാണ് ദൃക്സാക്ഷി മൊഴി.

പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് ടിപ്പര്‍ ലോറി. പെരുമ്പാവൂരിലേക്ക് ലോഡുമായി വന്ന ലോറി ലോഡിറക്കിയ ശേഷം തിരികെ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂരിൽ അസിസ്റ്റന്റ് കൃഷി ഓഫീസറാണ് മരിച്ച എൽദോസ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്