പതിവു പോലെ അങ്കമാലിയിൽ ട്രെയിനിറങ്ങി, പതിയെ ഓട്ടോറിക്ഷയിൽ താമസ സ്ഥലത്തേക്ക്; പിന്നാലെയെത്തി പിടികൂടി പൊലീസ്

Published : May 15, 2025, 09:17 PM IST
പതിവു പോലെ അങ്കമാലിയിൽ ട്രെയിനിറങ്ങി, പതിയെ ഓട്ടോറിക്ഷയിൽ താമസ സ്ഥലത്തേക്ക്; പിന്നാലെയെത്തി പിടികൂടി പൊലീസ്

Synopsis

ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവർ.

കൊച്ചി: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സൈഫുൽ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ വല്ലം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം നിന്ന് കഞ്ചാവുമായി അങ്കമാലിയിൽ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് വരികയായിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവർ. ഒഡീഷയിൽ നിന്ന്  കിലോക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപത്തയ്യായിരം രൂപ തിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഇവരിൽനിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്.

വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു.പെരുമ്പാവൂർ എ എസ്  പി  ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി. എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ്,  വിനിൽ ബാബു, എൻ.പി ശശി , എ.എസ്.ഐമാരായ പി. എ അബ്ദുൽ മനാഫ്, രതി , സീനിയർ സി.പി.ഒമാരായ  വർഗീസ് വേണാട്ട്,  ടി.എ അഫ്സൽ, ബെന്നി ഐസക്, എ.ടി  ജിൻസ് ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു