മലയാറ്റൂരിലേക്ക് തീർഥാടക പ്രവാഹം, വിശുദ്ധവാരത്തിൽ വിശ്വാസികളുടെ ഒഴുക്ക്

Published : Apr 03, 2026, 09:35 PM IST
 Pilgrims flock to Malayattoor

Synopsis

പെസഹാ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ദിനങ്ങളിലെ പ്രത്യേക തിരുകർമങ്ങളുടെ സമയക്രമം നിശ്ചയിക്കുകയും, തീർഥാടകർക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെസഹാ വ്യാഴത്തിന് രാവിലെ താഴത്തെ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി. വൈകിട്ട് 4ന് കാൽ കഴുകൽ നേർച്ച ശുശ്രൂഷയും, 7 മുതൽ 8 വരെ പൊതു ആരാധനയും, തിരുമണിക്കൂർ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തി. കുരിശുമുടിയിൽ രാവിലെ 7ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഫാ. ആനി നടുവത്തുശ്ശേരി നേതൃത്വം നൽകി.

ദുഃഖ വെള്ളിയാഴ്ച രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ നടക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഫാ. മനോജ് വർഗീസ് വചന സന്ദേശം നൽകും. രാവിലെ 7ന് പീഡാനുഭവ തിരു കർമങ്ങൾക്കും ഉച്ചയ്ക്ക് 3ന് വിശുദ്ധ കുരിശിന്റെ വഴിക്കും കുരിശുമുടി അടിവാരത്തിലേക്ക് വിലാപ യാത്രയും നടക്കും. വിവിധ ശുശ്രൂഷകൾക്ക് ഫാ. മാർട്ടിൻ കല്ലുങ്കൽ, ഫാ. ജയിംസ് തുരുത്തിക്കര, ഫാ. തോമസ് നളിമാലിയിൽ, ഫാ. ജോസ് വടക്കൻ എന്നിവർ നേതൃത്വം നൽകും.

വലിയ ശനിയാഴ്ച രാവിലെ 7ന് മാമ്മോദീസ വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന എന്നിവ നടക്കും. രാത്രി 10.30ന് ഉയിർപ്പ് തിരുകർമങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 5.30നും 7നും വിശുദ്ധ കുർബാന ഉണ്ടാകും. കൂടാതെ രാവിലെ 3, 5.30, 7.30, 9.30 എന്നീ സമയങ്ങളിലും കുർബാനകൾ നടക്കും.

ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. തിരക്കേറിയ ദിനങ്ങളെ മുന്നിൽ കണ്ട് സെയ്ന്റ് തോമസ് പള്ളിയും കുരിശുമുടിയും പ്രത്യേക ഒരുക്കങ്ങളോടെയാണ് തീർഥാടകർക്കായി തയ്യാറായിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി; കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സി-വിജില്‍ വഴി പരാതി പ്രളയം; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ പരിഹരിച്ചത് 11,000-ലേറെപെരുമാറ്റച്ചട്ട ലംഘനങ്ങള്‍..!
ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി, 12 കോടിയുടെ പദ്ധതിയും ഏറ്റെടുത്തു