സിസിടിവിയിൽ കണ്ട മോഷ്ടാവുമായി സാദൃശ്യം, അടയ്ക്ക മോഷണത്തിൽ യുവാവിനെ കസ്റ്റഡിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം

Published : Jul 10, 2026, 08:38 PM IST
Kerala Police

Synopsis

യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.

കാസർകോട്: കാസർകോട് ബദിയടുക്കയിൽ മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ഡ്രൈവറായ ഏത്തടുക്ക സ്വദേശി അജിത്കുമാർ ആണ് പരാതിക്കാരൻ. ഏത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് അടക്ക മോഷണം പോയ കേസിലെ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തിയ പ്രതിയുമായി സാമ്യമുണ്ടെന്ന് പേരിലായിരുന്നു കസ്റ്റഡിയിലെടുത്തത്. സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പൊലീസുകാർ കാറിൽ വെച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചുവെന്ന് യുവാവ് ആരോപിച്ചു. മോഷണക്കേസിൽ യഥാർത്ഥ പ്രതികൾ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം; സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ്, ഇരയായത് ആയിരത്തോളം പേർ
പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി, വാഹനം പിടിച്ചെടുത്തു, ഡ്രൈവര്‍ക്ക് 50000 പിഴ