
പെരുമ്പാവൂർ: പൊലീസ് കാന്‍റീൻ ദുരുപയോഗിച്ചുവെന്ന അന്വേഷണത്തിൽ എറണാകുളം പെരുമ്പാവൂരിൽ എ എസ് ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എ എസ് ഐ സലീമിനെതിരെയാണ് അന്വേഷണം. എ എസ് ഐ സലീമിന്‍റെ കാർഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്‍റീനിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിയുക എന്നിരിക്കെയാണ് ഇത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് ഇന്ന് വൈകുന്നേരം റിപ്പോർട്ട് നൽകും.
മറ്റൊരു സംഭവത്തിൽ എ എസ് പിയുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരനെതിരെ നടപടിയെടുത്തു. എറണാകുളം പെരുന്പാവൂർ ഡി വൈ എസ് പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ വി എസ് ഷർനാസിനെതിരെയാണ് നടപടി. ഇയാളെ സസ്പെൻഡ് ചെയ്തു. എ എസ് പിയുടെ മെയിലിൽ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്ര പൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചെന്ന് കണ്ടെത്തിയതിനേ തുടർന്നാണ് നടപടി.
സ്വകാര്യ ആവശ്യത്തിനായി ആയിരുന്നു ഈ മെയിൽ ഉപയോഗിച്ചത്. എറണാകുളം റൂറൽ എ എസ് പിയുടെ ഓഫീസിലായിരുന്നു കുറച്ചുദിവസത്തേക്ക് ഷർനാസിന് ഡ്യൂട്ടി. ഈ സമയത്താണ് എ എസ് പിയുടെ മെയിൽ ദുരുപയോഗം ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് സസ്പെൻഷൻ നടപടി. എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേനയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam