ഏലത്തോട്ടം കേന്ദ്രീകരിച്ച് വ്യാജവാറ്റ്; 330 ലിറ്റര്‍ കോട പിടിച്ചെടുത്തു

Published : Apr 02, 2020, 10:48 AM IST
ഏലത്തോട്ടം കേന്ദ്രീകരിച്ച് വ്യാജവാറ്റ്; 330 ലിറ്റര്‍ കോട പിടിച്ചെടുത്തു

Synopsis

വീടിനുള്ളില്‍ വിവിധ ജാറുകളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു.

ഇടുക്കി: രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോട നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

രാജകുമാരി വാതുകാപ്പില്‍ ഏലതോട്ടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ നിര്‍മ്മാണം നടന്ന് വന്നത്. വീടിനുള്ളില്‍ വിവിധ ജാറുകളിലായി സൂക്ഷിച്ചിരുന്ന 330 ലിറ്റര്‍ കോട ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. വാതുകാപ്പ് സ്വദേശിയായ കോട്ടേക്കുടിയില്‍ സാജുവിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ഇയാള്‍ ചാരായം നിര്‍മ്മിച്ച് വരികയായിരുന്നു.  

ലോക് ഡൗണിന്റെ പശ്ചാതലത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായാണ് ചാരായം നിര്‍മ്മിയ്ക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. പ്രതിയെ പിടികൂടാനായില്ല. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജി ടോമി, പ്രിവന്റീവ് ഓഫീസര്‍, കെ എന്‍ രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, അനൂപ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ