ബസിന്‍റെ വാതില്‍ തട്ടി തലയോടിന് പരിക്കേറ്റ് ഓര്‍മ്മ നഷ്ടപ്പെട്ടു; വിദ്യാർഥിയുടെ ചികിത്സയ്ക്ക് സഹായം തേടുന്നു

Web Desk   | Asianet News
Published : Feb 14, 2020, 08:01 PM IST
ബസിന്‍റെ വാതില്‍ തട്ടി തലയോടിന് പരിക്കേറ്റ് ഓര്‍മ്മ നഷ്ടപ്പെട്ടു; വിദ്യാർഥിയുടെ ചികിത്സയ്ക്ക് സഹായം തേടുന്നു

Synopsis

മത്സര ഓട്ടത്തിനിടയിൽ വാതിൽ കൃത്യമായി അടക്കാൻ ഡ്രൈവർ മറന്നുപോയതാണ് അപകടത്തിന് കാരണമായത് എന്നാൽ അപകട ശേഷം കേസ് ആക്കിക്കോളു എന്ന് പറഞ്ഞ് ബസുടമ പിൻവാങ്ങിയെന്ന് ആകാശിന്‍റെ അച്ഛൻ

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവർക്ക് സംഭവിച്ച പിഴവാണ് കാക്കനാട് തുതിയൂരിലെ പ്രകാശന്‍റെ കുടുംബത്തെ സങ്കടക്കടലിലാക്കിയത്. കഴിഞ്ഞ ഒന്നര മാസമായി പ്രകാശന്‍റെ ഇളയ മകൻ ആകാശ് ഓർമ്മകൾ പോലുമില്ലാതെ ആശുപത്രിയിലാണ്. ബന്ധുവിനൊപ്പം ആലുവയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ആകാശിന്‍റെ തലയിൽ ബസ്സിന്‍റെ വാതിൽപാളി ഇളകി വന്നിരിടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോടിന്‍റെ  ഒരു ഭാഗം തകർന്നുപോയി.

മത്സര ഓട്ടത്തിനിടയിൽ വാതിൽ കൃത്യമായി അടക്കാൻ ഡ്രൈവർ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. എന്നാൽ അപകട ശേഷം കേസ് ആക്കിക്കോളു എന്ന് പറഞ്ഞ് ബസുടമ പിൻവാങ്ങിയെന്ന് ആകാശിന്‍റെ അച്ഛൻ പ്രകാശൻ പറയുന്നു. തലയോടിന്‍റെ മുൻ ഭാഗം ചിതറിപ്പോയതിനാൽ ഈ ഭാഗം ശസ്ത്രക്രിയിലൂടെ നീക്കിയിരിക്കുകയാണ്. ഇനി കൃത്രിമ തലയോട്ടി വെച്ച് പിടിപ്പിക്കുന്നതടക്കമുള്ള  ചെലവേറിയ ചികിത്സകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്.

ജീവിതോപാധിയായിരുന്ന ഓട്ടോ വിറ്റും അടുത്ത സുഹൃത്തുക്കൾ നൽകിയ സഹായം സ്വീകരിച്ചും ഇതുവരെ ചികിത്സ തുടർന്നു. ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരുടെ സഹായം തേടുകയാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍

പ്രകാശ്- എസ്
അക്കൗണ്ട് നമ്പർ- 3307101003205 
ഐ.എഫ്.എസ് സി കോഡ്- CNRBO 003307
കനറ ബാങ്ക്
വാഴക്കാല ബ്രാ‌ഞ്ച്
കാക്കനാട്, എറണാകുളം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു