
കാക്കനാട്: ജില്ലാ ജയിലിനോട് അനുബന്ധിച്ച് യുവ തടവുകാരെ താമസിപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിപ്പോയ രണ്ട് റിമാൻഡ് തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ രാത്രി ആലുവയിൽ നിന്ന് പിടികൂടി. അടിപിടി, കത്തിക്കുത്ത് കേസുകളിൽ പ്രതികളായ മുഹമ്മദ് ഫസൽ (20), കഞ്ചാവ് കേസിലെ പ്രതി സ്റ്റേജിൻ (18) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രക്ഷപ്പെട്ടത്.
സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ഇരുവരും മതിൽ ചാടിയത്. തടവുകാരെ ജോലിക്കായി പുറത്തിറക്കിയ സമയമായിരുന്നു സംഭവം. ഇവർ കയറിയ ഓട്ടോറിക്ഷ കണ്ടെത്തിയതോടെ ആലുവയിലേക്കാണ് പോയതെന്ന് വിവരം ലഭിച്ചു.
ജില്ലയിലെയും സമീപ ജില്ലകളിലെയും ജയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഫസലിനെ ആദ്യം പിടികൂടി. വൈകാതെ സമീപത്ത് നിന്ന് സ്റ്റേജിനെയും പിടികൂടി. ഇരുവരെയും ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി 10 മണിയോടെ ബോർസ്റ്റൽ സ്കൂളിലേക്ക് തിരികെ എത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam