
കോഴിക്കോട്: നഗരത്തിലെ സ്വർണാഭരണ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിൽ നടന്ന ജിഎസ്‌ടി ഇന്റലിജൻസ് പരിശോധനയിൽ മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത വിൽപ്പന കണ്ടെത്തി. ജാഫർ ഖാൻ കോളനി റോഡിലെ ഷാ ഗോൾഡിലാണ് റെയ്ഡ് നടത്തിയത്. കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ ഈടാക്കിയത്.
പരിശോധനയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പ് ജോയിന്റ് കമ്മീഷണർ ഇന്റലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇന്റലിജൻസ് എ. ദിനേശ്‌കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഐ.ബി. വിജയകുമാർ, അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് കുമാർ ബി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ജീജ, ഷിജോയ് ജെയിംസ്, ശോഭിഷ് രാഗിത്, ശശിധരൻ ഇല്ലത്ത്, ബിജു, ശിവദാസൻ, ശ്രീഗേഷ്, രാജേഷ് തോമസ്, ഡ്രൈവർമാരായ രാഗേഷ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
എം ശിവശങ്കറിന് ക്ലീൻ ചിറ്റില്ല; കസ്റ്റംസിനും എൻഐഎക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam