സതീശന്മാരും വിജയന്മാരും 'ഹാപ്പി'; സൗജന്യമായി കിട്ടിയത് മന്തി; വേറിട്ട ആഘോഷവുമായി കാസർകോട്ടെ ഹോട്ടലുകൾ

Published : May 20, 2026, 02:38 AM IST
Mandi

Synopsis

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ കാസർകോട്ടെ ഹോട്ടലുകൾ ആഘോഷിച്ചത് വേറിട്ട രീതിയിലാണ്. വി.ഡി. സതീശൻ, പിണറായി വിജയൻ എന്നിവർ യഥാക്രമം മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശന്മാർക്കും വിജയന്മാർക്കും സൗജന്യമായി മന്തി നൽകിയാണ് ഹോട്ടലുടമകൾ ശ്രദ്ധ നേടിയത്

കാസർകോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ വേറിട്ട രീതിയിൽ മന്തി വിളമ്പി ആഘോഷിച്ച് കാസർകോട്ടെ ഹോട്ടലുകൾ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിൽ സതീശൻ എന്ന് പേരുള്ളവർക്ക് സൗജന്യ മന്തി നൽകിയതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ സന്തോഷിച്ച് വിജയൻ എന്ന് പേരുള്ളവർക്കും മന്തി വിളമ്പിയാണ് ജില്ലയിലെ ഹോട്ടലുടമകൾ ശ്രദ്ധേയരായത്. തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട് മഡിയനിലെയും കാസ ഡൈൻ ഹോട്ടലുകളിലായിരുന്നു സതീശൻമാർക്ക് സൗജന്യ മന്തി നൽകിയത്.

മുഖ്യമന്ത്രി പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാവിലെ 11 മണി മുതൽ തന്നെ സതീശൻമാർക്കായി മന്തി വിതരണം ആരംഭിച്ചിരുന്നു. ആധാർ കാർഡുമായെത്തി പേര് ബോധ്യപ്പെടുത്തിയ നിരവധി പേരാണ് മന്തി കഴിക്കാനെത്തിയത്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സതീശൻമാർ എത്തിയെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഇതിന് പിന്നാലെയാണ് കാസർകോട് സിഗ്‌നേച്ചർ ബൈ മെട്രോ ഹോട്ടലിൽ വിജയൻ എന്ന് പേരുള്ളവർക്കായി മന്തി വിതരണം ചെയ്തത്.

ആധാർ കാർഡ് പരിശോധിച്ച് പേര് ഉറപ്പുവരുത്തിയ ശേഷമാണ് ക്വാർട്ടർ ചിക്കൻ മന്തി സൗജന്യമായി നൽകിയത്. നിരവധി വിജയൻമാർ കുടുംബസമേതമാണ് മന്തി കഴിക്കാനെത്തിയത്. രാഷ്ട്രീയ ആഘോഷങ്ങൾക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി ഹോട്ടൽ അധികൃതർ നടത്തിയിട്ടുണ്ട്; വരാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്കും സൗജന്യമായി മന്തി വിതരണം ചെയ്യുമെന്ന് ഹോട്ടൽ മാനേജർ അറിയിച്ചു. പരാജയപ്പെട്ടവരെ തളർത്താതെ അവർക്ക് പിന്തുണ നൽകാനാണ് ഈ തീരുമാനമെന്നും അധികൃതർ കൂട്ടിചേർത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സച്ചിൻ പിടിയിലായത് അറസ്റ്റ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴി, യുവതിയുടെ പരാതിയിൽ ഗുരുതര ആരോപണം; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, പണവും സ്വർണവും തട്ടി
വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; തമ്പാനൂരിൽ ടാക്സി ഡ്രൈവർക്ക് ക്രൂര മർദനം