സഹോദരനെ കുത്തി പരിക്കേൽപിച്ചു, പകരം വീട്ടാനെത്തി കസേര കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

Published : Sep 20, 2024, 08:14 AM IST
സഹോദരനെ കുത്തി പരിക്കേൽപിച്ചു, പകരം വീട്ടാനെത്തി കസേര കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

Synopsis

സന്തോഷിനെ അക്രമിച്ചതിന് പ്രതികാരമായി  സന്തോഷിൻ്റെ സഹോദരൻ സുജിത്ത്, സുഹൃത്ത്  അനീഷ് എന്നിവർ ചേർന്ന് മോഹനനെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരിക്ക് ഏല്പിക്കുകയായിരുന്നു. 

ചേർത്തല: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെക്ക് തിരുവിഴയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അർത്തുങ്കൽ  പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്. ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് കൊല്ലച്ചിറ പ്രഭാകരൻ മകൻ കുണ്ടുണ്ണി എന്ന മോഹനൻ (58) , ചേർത്തല തെക്ക് 14ാം വാർഡിൽ കണ്ടനാട്ട് വെളി ഗോപി മകൻ അനീഷ് (36) , ചേർത്തല തെക്ക് 15 -ാം വാർഡ് മറ്റത്തിൽ രവീന്ദ്രൻ മകൻ കൊച്ചു കുട്ടാപ്പി എന്ന സുജിത്ത് ( 38) എന്നിവരാണ് അറസ്റ്റിലായത്.

തിരുവിഴ 18 കവലക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ചേർത്തല തെക്ക് മറ്റത്തിൽ രവീന്ദ്രൻ മകൻ വലിയ കുട്ടാപ്പി എന്ന് വിളിക്കുന്ന സന്തോഷിനെ തലയ്ക്ക് അടിച്ചും കുത്തിയും പരിക്ക് ഏൽപ്പിച്ച കേസിൽ മോഹനന് എതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതിരുന്നു. സന്തോഷിനെ അക്രമിച്ചതിന് പ്രതികാരമായി  സന്തോഷിൻ്റെ സഹോദരൻ സുജിത്ത്, സുഹൃത്ത്  അനീഷ് എന്നിവർ ചേർന്ന് മോഹനനെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരിക്ക് ഏല്പിക്കുകയായിരുന്നു. 

അക്രമം നടത്തിയ 3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അർത്തുങ്കൽ സി ഐ പിജി മധു, എസ് ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ മനു, സജീഷ്, അനീഷ്, പ്രണവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്