എഞ്ചിൻ മണ്ണിൽ ഇടിച്ച് ചരിഞ്ഞു, കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി, ബോട്ട് സവാരി നിർത്തിവച്ചു

Published : Nov 09, 2025, 10:22 PM IST
kovalam boat accident

Synopsis

ബോട്ട് കടലിൽ ഇറക്കിയ സമയത്ത് ബോട്ടിന്‍റെ എഞ്ചിൻ ഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് കമിഴ്ന്ന് യാത്രക്കാർ കടലിൽ വീണു. ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്

തിരുവനന്തപുരം: കോവളത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഒരാൾക്ക് കാലിന് പരിക്കേറ്റു. സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴു വയസുകാരി ധന്യ ശ്രീ, ശരൺ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബോട്ട് കടലിൽ ഇറക്കിയ സമയത്ത് ബോട്ടിന്‍റെ എഞ്ചിൻഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് കമഴ്ന്ന് യാത്രക്കാർ കടലിൽ വീണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഓടിയെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.

ശനിയാഴ്ചയും അപകടം

ലൈഫ് ഗാർഡ് സൂപ്രവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിന്‍റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, മനോഹരൻ എന്നിവർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയും മറ്റൊരു ബോട്ട് അപകടത്തിൽ പ്പെട്ടിരുന്നു. ഇതിലുണ്ടായിരുന്ന 12 വയസുകാരി ഉൾപ്പെടെ മൂന്നുപേരെയും ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.

ബോട്ട് സർവീസ് നിർത്തുവച്ചു

ശനിയാഴ്ച നടന്ന അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് ബോട്ടുടമകളെ പങ്കെടുപ്പിച്ച് സുരക്ഷായോഗം ചേർന്നിരുന്നു. ബോട്ട് സവാരിയ്ക്ക് സുരക്ഷാ മുൻകരുതലുകൾ, രജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവയെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തീരുമാനിച്ച് യോഗം ചേർന്നതിനു പിന്നാലെ വീണ്ടും അപകടമുണ്ടായത് ഏവരെയും ഞെട്ടിച്ചു. ഇതിനെ തുടർന്ന് താത്കാലികമായി ബോട്ട് സവാരി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.

മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി അപകടം

അതിനിടെ കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടമുണ്ടായി എന്നതാണ്. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മം​ഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാ​ഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോ​ഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ​ഗതാഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്