വാഴാനി ഡാമിലെ 4 ഷട്ടറുകൾ തുറന്നു; വടക്കാഞ്ചേരി കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത, ജാഗ്രത മുന്നറിയിപ്പ്

Published : Aug 25, 2025, 06:05 PM IST
vazhani dam

Synopsis

വാഴാനി ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 62.48 മീറ്റർ ആണ്. 60.98 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലേർട്ട് നൽകുന്നത്.

തൃശ്സൂർ: വാഴാനി ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 5 സെൻ്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വാഴാനി ഡാം അസിസ്റ്റൻറ് എഞ്ചിനീയർ പി.എസ്. സാൽവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ വാഴാനി ഡാമിൻറെ ജലനിരപ്പ് 60.32 ശതമാനമാണ്. ഇത് സംഭരണശേഷിയുടെ 89.79 ശതമാനമാണ്. വാണിംഗ് ലെവലിൽ ജലനിരപ്പ് എത്തിയില്ലെങ്കിലും ന്യൂനമർദ്ദ സാധ്യത ഉൾപ്പെടെ മുന്നിൽക്കണ്ട് മുൻകരുതലിന്റെ ഭാഗമായിട്ടാണ് സ്പില്‍വേ ഷട്ടറിലൂടെ അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.

പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുമായി ചർച്ച ചെയ്തും ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി പകൽ സമയങ്ങളിൽ സ്പീൽവേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒരു ദിവസം പരമാവധി 10 സെ.മി എന്ന രീതിയിൽ പരമാവധി 30 സെ.മി വരെ തുറന്ന് വാഴാനി ഡാമിൽ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി ഡാമിൻ്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഴാനി ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പീൽവേ ഷട്ടറുകൾ ഉയർത്തി വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്ന് വിടുന്നത്.

വാഴാനി ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 62.48 മീറ്റർ ആണ്. 60.98 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലേർട്ട് നൽകുന്നത്. 61.48 മീറ്ററിൽ ഓറഞ്ച് അലേർട്ടും 61.88 മീറ്ററിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. ഡാമിലെ തുറക്കുന്നതിനു മുന്നോടിയായി വടക്കാഞ്ചേരി കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ നൽകാനായി സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും പൊലീസും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം