ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ

Published : Dec 22, 2025, 10:07 AM IST
Sona georgia

Synopsis

ജോർജിയയിൽ ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർഥിനി സോണയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പനി ബാധിച്ച് ആശുപത്രിയിലായ സോണയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം. 

കൊച്ചി: ജോർജിയയിൽ ചികിത്സയിലായിരിക്കേ മരിച്ച മെഡിക്കൽ വിദ്യാർഥിനി സോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഡൽഹി വഴിയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അൻവർ സാദത്ത് എംഎൽഎയും സോണയുടെ പിതാവും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ആലുവ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. പതിന്നൊന്നര മണിയോടെ ആലുവ സെന്റ് ഡൊമനിക് പള്ളിയിൽ സംസ്ക്കാരം ചടങ്ങ് നടത്തും.

പനി ബാധിച്ചതിനെ തുടർന്നാണ് ഈ മാസം 14ന് ജോർജിയയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ സോണ ആശുപത്രിയിൽ ചികിത്സ തേടിയത്. തലച്ചോറിൽ രക്തം കട്ട യായെന്നും രോഗം മൂർഛിച്ച് അബോധാവസ്ഥയിലായെന്നും മാത്രമായിരുന്നു നാട്ടിൽ രക്ഷിതാക്കൾക്ക് ലഭിച്ച വിവരം. വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരാൻ വഴികൾ തേടുന്നതിനിടയിലാണ് 16ന് സോണ അപ്രതീക്ഷിത മരണ വിവരം എത്തുന്നത്.

ആലുവ  തായിക്കാട്ടുകര എസ്എൻ പുരം സ്വദേശികളായ റോയ് ജിജി ദമ്പതികളുടെ മകളാണ് സോണ. മൂന്ന് മാസം മുമ്പാണ് സോണ നാട്ടിൽ വന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തെ ബഹറനിലെ മലയാളി വ്യവസായി വർഗീസ് കുര്യനാണ് ബോഡി നാട്ടിലെത്തിക്കാനുള്ള മുന്നര ലക്ഷത്തോളം രൂപനൽകി സഹായിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി