രേഖകളില്ലാത്ത പണം; കോഴിക്കോട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 39 ലക്ഷം രൂപ

Published : Apr 01, 2019, 05:26 PM IST
രേഖകളില്ലാത്ത പണം; കോഴിക്കോട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 39 ലക്ഷം രൂപ

Synopsis

ഇലക്ഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നിലവിൽ വന്ന സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് ഇത്തരത്തിൽ വാഹന പരിശോധന നടത്തിയും മറ്റും പണം പിടിച്ചെടുക്കുന്നത്. എന്നാല്‍ സ്ക്വാഡ് പണം പിടിച്ചെടുത്ത ആളുടെ പേര് വെളിപ്പെടുത്താറില്ല. 

കോഴിക്കോട്: ലോക് സഭാ തെരഞ്ഞടുപ്പിന്‍റെ മറവില്‍ സംസ്ഥാനത്തേക്ക് രേഖകളില്ലാത്ത പണം ഒഴുകുന്നു. ഓരോ ദിവസവും സംസ്ഥാനത്തെ ഓരോ ജില്ലയിലും പിടികൂടുന്നത് ലക്ഷങ്ങളാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് അനുകൂലമാക്കാൻ വേണ്ടി സംഭരിച്ച പണങ്ങളാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നതെന്നാണ് പരാതി. 

ഇലക്ഷന്‍റെ ഭാഗമായി ഓരോ ജില്ലയിലും നിലവിൽ വന്ന സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് ഇത്തരത്തിൽ വാഹന പരിശോധന നടത്തിയും മറ്റും പണം പിടിച്ചെടുക്കുന്നത്. എന്നാല്‍ സ്ക്വാഡ് പണം പിടിച്ചെടുത്ത ആളുടെ പേര് വെളിപ്പെടുത്താറില്ല. 

പിടിക്കപ്പെടുന്ന മിക്കവരും അടുത്ത ദിവസം രേഖകൾ ഹാജരാക്കി പണം തിരികെ സ്വന്തമാക്കുകയാണ് പതിവ്. രേഖകൾ ഇത്തരത്തിൽ ശരിയാക്കി നൽകാനും രാഷ്ടീയ പാർട്ടികൾക്ക് പ്രത്യേക സംവിധാനമുള്ളതായാണ് ആക്ഷേപം. ഇന്നലെ പിടികൂടിയ 2,97,000 രൂപ ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ രേഖകളില്ലാത്ത 39 ലക്ഷം രൂപ പിടികൂടി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില