കപ്പത്തറ കള്ള് ഷാപ്പിൽ പണം നൽകാതെ മദ്യപിച്ചു, പിന്നാലെ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Published : Jul 10, 2025, 11:27 PM IST
alappuzha

Synopsis

വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ നടന്ന അക്രമത്തിന് പിന്നിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കള്ള് ഷാപ്പിൽ അക്രമം: പ്രതി പിടിയിൽ ഹരിപ്പാട്: വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ അക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. പണം നൽകാതെ മദ്യപിക്കാൻ എത്തുകയും തുടർന്ന് ഷാപ്പ് ജീവനക്കാരനായ അനീഷിനെ കുത്തി പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സമീപവാസിയായ വിശ്വനെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

തുലാംപറമ്പ് വടക്ക് തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം കോന്തിനേഴത്ത് വീട്ടിൽ രഞ്ജിത്ത് (അപ്പുണ്ണി, 36) ആണ് അറസ്റ്റിലായത്. വീയപുരം എസ്.എച്ച്.ഒ. ഷെഫീക്ക്, സി.പി.ഒ. മാരായ അനീഷ് അനിരുദ്ധൻ, രഞ്ജിത്ത്, രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ദുരൂഹ മരണം; ഭാര്യയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വി ജോയ് എംഎൽഎ
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു