
ചേര്‍ത്തല: നാല്പതുകാരിയായ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാനില്ലെന്ന് പരാതി. ആലപ്പുഴ തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയുമാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഞായറാഴ്ച്ച ഇരുവരും തണ്ണീര്‍മുക്കം ബണ്ടിലെത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വീച്ച് ഓഫ് ആവുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് വര്‍ക്കല പരിധിയിലാണ് പിന്നീട് ഫോണ്‍ ഓണായത്.
മുഹമ്മ എസ്.ഐ. എം അജയമോഹന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വര്‍ക്കലയിലെത്തി അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അവിടെ എല്ലാ ലോഡ്ജുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞല്ലെന്നും എസ്.ഐ എം. അജയമോഹന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇവര്‍ മധുരയ്ക്ക് പോയിരിക്കാമെന്ന നിഗമനത്തില്‍ മധുരയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ചേര്‍ത്തല സ്വദേശിയായ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ക്ക് 10 വയസ്സുള്ള മകനുണ്ട്. അധ്യാപികയായ യുവതിയെ കാണാനില്ലെന്ന് കാട്ടി ചേര്‍ത്തല സി.ഐ.ക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. വിദ്യാര്‍ഥി തണ്ണീര്‍മുക്കം സ്വദേശിയാണ്. ചേര്‍ത്തല ഡിവൈഎസിപിക്കാണ് അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam