റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം; മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

Published : Apr 09, 2025, 03:39 PM ISTUpdated : Apr 09, 2025, 04:40 PM IST
റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം; മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

Synopsis

കഴിഞ്ഞ വർഷവും കവർച്ച നടന്നതിനെ തുടർന്ന് രണ്ട് പൂട്ട് ഘടിപ്പിച്ചിരുന്നു. രണ്ട് പൂട്ടും തകർത്താണ് മോഷണം. 

കണ്ണൂർ: കണ്ണൂർ കോടല്ലൂരിൽ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. കോടല്ലൂർ മുഹയ്ദ്ദൂൻ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് തകർത്തത്. റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം. ഇന്ന് പുലർച്ചെയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. കഴിഞ്ഞ വർഷവും കവർച്ച നടന്നതിനെ തുടർന്ന് രണ്ട് പൂട്ട് ഘടിപ്പിച്ചിരുന്നു. രണ്ട് പൂട്ടും തകർത്താണ് മോഷണം. 

കോൾതുരുത്തി പാലത്തിന് സമീപമാണ് കോടല്ലൂർ മുഹയ്ദുൻ ജുമാമസ്ജിദ്. ഇന്നലെ രാത്രിയാണ് ഇവിടുത്തെ ഭണ്ഡാരം തകർത്തത്. രാവിലെ നിസ്കാരത്തിന് എത്തിയവരാണ് ഭണ്ഡാരത്തിന്‍റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. നഷ്ടപ്പെട്ട പണം എത്രയെന്ന് വ്യക്തതയില്ല. എല്ലാ മാസവും ഭണ്ഡാരം തുറന്ന് കമ്മിറ്റി ഭാരവാഹികൾ പണം എടുക്കാറുണ്ട്. രണ്ടായിരത്തോളം രൂപയാണ് ശരാശരി ഓരോ മാസവും ഉണ്ടാകാറുളളത്. എന്നാൽ കഴിഞ്ഞത് റംസാൻ കാലമായതിനാൽ സംഭാവനയായി എത്തിയ വലിയ തുക മോഷണം പോയെന്നാണ് നിഗമനം.

കഴിഞ്ഞ വർഷവും ഇതേ ഭണ്ഡാരം മോഷ്ടാക്കൾ പൂട്ടു തകർത്ത് കവർന്നിരുന്നു. അതിന് ശേഷം കൂടുതൽ സുരക്ഷക്കായി രണ്ട് പൂട്ടുകൾ ഘടിപ്പിച്ചു. എന്നാൽ അതും തകർത്താണ് ഇന്നലെ രാത്രി മോഷണം നടന്നത്. മഹല്ല് പ്രസിഡന്‍റിന്‍റെ പരാതിയിൽ തളിപ്പറമ്പ്  പൊലീസ് അന്വേഷണം തുടങ്ങി.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി