'ഒരു ബസ് സ്റ്റോപ്പ് കാണാൻ എന്താണ് ഇത്രയും തിരക്ക്' നാട്ടുകാര്‍ക്കും കൗതുകമുണര്‍ത്തി സഞ്ചാരികളുടെ വരവ്, ഇതാ ആ വൈറൽ ഇടം

Published : Aug 18, 2025, 09:16 PM IST
Viral bus stop

Synopsis

കേരളത്തിലെ ഏറ്റവും വലിയ മണ്‍ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഈ കേന്ദ്രം സഞ്ചാരികളെ ക്ഷണിക്കുന്നു.

കല്‍പ്പറ്റ: വെറുമൊരു ബസ് കാത്തിരിപ്പ് കേന്ദ്രം കാണാന്‍ മാത്രം സഞ്ചാരികള്‍ വാഹനം നിര്‍ത്തുക. അവിടെയിരുന്ന് സെല്‍ഫി പകര്‍ത്തുക, ബസ് കാത്ത് നില്‍ക്കുന്നവരേക്കാളും കൂടുതല്‍ അവിടെ ചിലവഴിക്കുക. അങ്ങനെയൊരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട് വയനാട്ടില്‍.

ബാണാസുരസാഗറിന്റെ വിദൂരക്കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ഒരു ബസ് കാത്തിരിപ്പുകേന്ദ്രം. സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായ ഈ ബസ് കാത്തിരിപ്പുകേന്ദ്രം തേടി സഞ്ചാരികളെത്തി തുടങ്ങിയതോടെ നാട്ടുകാര്‍ക്കും ഇത് കൗതുകമായിരിക്കുകയാണ്. പ്രകൃതിരമണീയമായ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വിശാലമായ കാഴ്ചകളപ്പാടെ ഈ ബസ് സ്റ്റോപ്പിലിരുന്ന് കാണാനാകും.

പടിഞ്ഞാറത്തറ-മഞ്ഞൂറ പാതയരികില്‍ വലിയ കെട്ടും മട്ടുമൊന്നുമില്ലാതെ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്ന് കേരളത്തില്‍ വലിയ മണ്‍ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് സഞ്ചാരികള്‍. അടുത്ത സമയത്ത് നവീകരിച്ച റോഡരികില്‍, പതിമൂന്നാം മൈലില്‍ കെഎസ്ടിപിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്.

വൈത്തിരിയിലെ പൂക്കോട് തടാകം, തരിയോട് കര്‍ളാട് തടാകം എന്നിവയെ കൂടി ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ നവീകരണത്തിന് ശേഷം ആവശ്യത്തിനുള്ള വഴിവിളക്കുകള്‍ കൂടി സ്ഥാപിച്ചത് ബാണാസുരസാഗറിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും യാത്ര എളുപ്പമാക്കുന്നുണ്ട്. മഴക്കാലത്തും ഏറെ സഞ്ചാരികളെത്തുന്ന ഹൈഡല്‍ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ബാണാസുര. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകക്കും തമിഴ്‌നാടിനും പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടി ബാണാസുരയുടെ മഴക്കാല ഭംഗി ആസ്വാദിക്കാന്‍ സഞ്ചാരികളെത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി