മുക്കത്തെ ഹോട്ടലിലെ വിശ്വസ്തനായ തൊഴിലാളി, ക്യാഷ് കൗണ്ടറിൽ നിന്ന് 80,000 രൂപയുമായി മുങ്ങി,തമിഴ്നാട്ടിൽ പിടിയിൽ

Published : Jul 14, 2025, 08:05 AM ISTUpdated : Jul 14, 2025, 10:35 AM IST
thief arrested

Synopsis

കോഴിക്കോട് മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിൽ ഹോട്ടലിൽ മോഷണം നടത്തി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. നേപ്പാൾ സ്വദേശി ശ്രീജൻ ദമായിയെ തമിഴ്നാട്ടിൽ വച്ചാണ് മുക്കം പൊലീസ് പിടികൂടിയത്. ഹോട്ടലിലെ ക്യാഷ് കൌണ്ടറിൽ നിന്നും 80000 രൂപയാണ് പ്രതി മോഷ്ടിച്ചത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചത്. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. റെയിൽ വേ പൊലീസിന്റെ സഹായത്തോടെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മുക്കത്ത് എത്തിച്ച് തെളിവെടുക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍