ഒരു കേസിൽ വിചാരണ നടക്കുന്നതിനിടെ വീണ്ടും അതേ പണി, ബസ് യാത്രക്കിടെ രണ്ട് വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചു

Published : Jul 05, 2025, 08:09 PM IST
pocso case

Synopsis

സ്‌കൂളിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ അബ്ദുൾ കരീം എന്നയാളെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: കോഴിക്കോട് നരിക്കുനി സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുള്‍ കരീം (41) എന്നയാളെ കുന്നമംഗലം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ബസ്സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചതാണ് സംഭവം.

യാത്രക്കാരനായിരുന്ന കരീം വിദ്യാര്‍ത്ഥിനികളെ ശരീരത്തിൽ കയറിപ്പിടിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നമംഗലം ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ നിധിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ചേർന്ന് ഇയാളുടെ വീട്ടിൽ വച്ചാണ് അറസ്റ്റ് നടത്തിയത്.

അധികൃതരുടെ അന്വേഷണത്തിൽ, കരീമിനെതിരെ 2019ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി. ഈ കേസിൽ ഇയാൾക്കെതിരെ കോടതിയിൽ വിചാരണ നടക്കുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു