'ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; ഭീഷണിപ്പെടുത്തി ബിവറേജില്‍ ആക്രമണം നടത്തിയ യുവാക്കള്‍ പിടിയില്‍

Published : Dec 05, 2022, 08:04 PM ISTUpdated : Dec 05, 2022, 08:06 PM IST
'ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; ഭീഷണിപ്പെടുത്തി ബിവറേജില്‍ ആക്രമണം നടത്തിയ യുവാക്കള്‍ പിടിയില്‍

Synopsis

ജീവനക്കാരോട് അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തി ബിവറേജ് ഔട്ട്‍ലെറ്റിനുള്ളില്‍ കടന്നു കയറുകയായിരുന്നു.

തിരുവനന്തപുരം: പാലോട് ബിവറേജ് ഔട്ട്ലറ്റിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. പാലോട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ അഖിൽ എസ് സുനിൽ (24) എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാക്കള്‍ ഗുണ്ടകാളാണെന്ന് പറഞ്ഞാണ് അക്രമം അഴിച്ചുവിട്ടത്.

ജീവനക്കാരോട് അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തി ഔട്ട്ലെറ്റിനുള്ളിൽ കടന്നു കയറുകയായിരുന്നു. തുടര്‍ന്ന് തങ്ങൾ ഗുണ്ടകളാണെന്നും ആരും ഒന്നും ചെയ്യില്ലെന്നും വിളിച്ച് പറഞ്ഞ് ജീവനക്കാരെ ആക്രമിച്ചു. സംഭവം തടയാന്‍ ശ്രമിച്ച ജീവനക്കാരെയും നാട്ടുകാരെയും പ്രതികൾ ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ ഇരുവരും ചെറുപ്രായത്തിൽ തന്നെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. 

നിരവധി അടിപിടി കേസുകളിലെ പ്രതികളായ യുവാക്കളെ  നേരത്തെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്ന് പാലോട് പൊലീസ് പറഞ്ഞു. പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ എ നിസാറുദ്ദീൻ, റഹീം, അൽ അമാൻ, രജിത്ത് രാജ് എന്നിവരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : അടച്ചിട്ട വീട്ടില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം