ട്രെയിലർ ലോറികളിൽ നിന്ന് 2.10 ലക്ഷത്തിന്റെ ടയറുകളും ബാറ്ററിയും മോഷ്ടിച്ചു; അക്വാ ജിനോ കമ്പനിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റിൽ

Published : Jul 08, 2026, 09:45 PM ISTUpdated : Jul 08, 2026, 09:50 PM IST
Arrest

Synopsis

നാഷണൽ ഹൈവേ കരാർ കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്ന് 2.10 ലക്ഷം രൂപയുടെ പാർട്സുകൾ മോഷ്ടിച്ച മൂന്ന് ജീവനക്കാരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പത്തനംതിട്ട: നാഷണൽ ഹൈവേ ജോലികളുടെ കരാറെടുത്തിരുന്ന കമ്പനിയുടെ ട്രെയിലർ ലോറികളിൽ നിന്നും വിലപിടിപ്പുള്ള പാർട്സുകൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികളെ ചിറ്റാർ പോലീസ് പിടികൂടി. ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് താമരശ്ശേരിയിൽ വീട്ടിൽ വിവേക് ടിപി (29), ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീതത്തോട് മൂന്നു കല്ല് കോർട്ട് പടി ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ വക ട്രെയിലർ ലോറികളിൽ നിന്നാണ് ഇവർ മോഷ്ടണം നടത്തിയത്. മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള സമയത്താണ് പ്രതികൾ ലോറികളുടെ പാർട്സുകൾ ഊരിമാറ്റി കടത്തിയത്. ലോറികളുടെ ബാറ്ററികൾ, ടയറുകൾ, ഡിസ്കുകൾ എന്നിവയുൾപ്പെടെ 2,10,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവർ മൂവരും ഇതേ കമ്പനിയിലെ ജീവനക്കാരാണ് എന്നത് ശ്രദ്ധേയമാണ്.

സിസിടിവി ദൃശ്യങ്ങളും അറസ്റ്റും

ലോറികളിൽ നിന്ന് പാർട്സുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20-ന് ചിറ്റാർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. രണ്ടാം പ്രതിയായ നസീമിനെയും മൂന്നാം പ്രതിയായ ഹാഷിമിനെയും മൂന്നു കല്ല് എന്ന സ്ഥലത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. ഒന്നാം പ്രതി വിവേക് ചിറ്റാർ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിൽക്കൂടി പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എല്ലാം കൂട്ടിയിട്ട് കത്തിച്ചു! 52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും അടക്കം പിടിച്ചെടുത്ത ലഹരിവസ്തുക്കളെല്ലാം നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്
അമ്പലപ്പുഴയിൽ ദേശീയപാതയിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്നർ ലോറി റോഡിന് കുറുകെ കുടുങ്ങി; വൻ ദുരന്തം ഒഴിവായി