ആരും അറിഞ്ഞില്ല, പക്ഷേ ഓഡിറ്റിൽ തെളിഞ്ഞു, 4 വർഷത്തിനിടെ തട്ടിയത് 16 ലക്ഷം, മൂവാറ്റുപുഴയിലെ പൊലീസുകാരിക്കെതിരെ കേസ്

Published : Jul 24, 2025, 05:42 PM IST
woman cpo

Synopsis

2018 നും 2022 നും ഇടയിൽ അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് സാമ്പത്തിക രേഖകൾ കൃത്രിമമായി ഉപയോഗിച്ചാണ് ശാന്തി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊച്ചി: വനിത പൊലീസുകാരിക്കെതിരെ പണം തട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. ​ഗതാ​ഗത നിയമലംഘത്തിന് ഈടാക്കുന്ന പെറ്റി തുകയിൽ തിരിമറി നടത്തി 16,76,650 രൂപ തട്ടിയെടുത്തെന്നാണ് കേസ്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം 2018 മുതൽ 2022 വരെയുളള കാലയളവിൽ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പൊലീസുകാരി പണം തട്ടിയത്‌. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 

2018 നും 2022 നും ഇടയിൽ അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് സാമ്പത്തിക രേഖകൾ കൃത്രിമമായി ഉപയോഗിച്ചാണ് ശാന്തി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്യാഷ് ബുക്കിലെയും പിഴ രസീതുകളിലെയും എൻട്രികളിൽ കൃത്രിമം കാണിച്ച് ശേഖരിച്ച തുകകളിൽ മാറ്റം വരുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പിരിച്ച പിഴ തുക ക്യാഷ് ബുക്കിൽ രേഖപ്പെടുത്തുകയും തുടർന്ന് തുക ബാങ്കിലെ പോലീസ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യേണ്ടത് റൈറ്ററുടെ ഉത്തരവാദിത്തമാണ്. 

പതിവ് ഓഡിറ്റിനിടെയാണ് പൊരുത്തക്കേടുകൾ പുറത്തുവന്നത്. പിന്നീട് കൂടുതൽ തട്ടിപ്പ് വെളിപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ യഥാർത്ഥമാണെന്ന് തെളിയിക്കൽ, പൊതുപ്രവർത്തകൻ നടത്തിയ ക്രിമിനൽ വിശ്വാസ വഞ്ചന, വഞ്ചന എന്നിവ പ്രകാരമാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണവും അവർ നേരിടേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി