
കോഴിക്കോട്: എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്സൈസിൻ്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ(ഇപ്പോൾ താമസം നെടുംപോയിൽ) സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ചു വാഹനം സഹിതം പിടികൂടിയത്.
ഞായറാഴ്ച പകൽ 2.35 ന് കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്നു ഉത്തര മേഖല കമ്മീഷർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരീഷ്. പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, ധനീഷ്കുമാർ,അഖിൽ വി,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ, എക്സൈസ് ഡ്രൈവർ എഡിസൺ കമ്മീഷണർ സ്ക്വാഡിലെ എ.ഇ.ഐ ഷിജു മോൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു ഹാരീസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam