'വെട്ടിപ്പരിക്കേൽപ്പിച്ചു, ചൂഷണം ചെയ്തു': കോഴിക്കോട് യുവാവിന്‍റെ മരണത്തിന് കാരണം വനിതാ സുഹൃത്തെന്ന് ഭാര്യ

Published : Dec 15, 2023, 11:58 AM ISTUpdated : Dec 15, 2023, 12:02 PM IST
'വെട്ടിപ്പരിക്കേൽപ്പിച്ചു, ചൂഷണം ചെയ്തു': കോഴിക്കോട് യുവാവിന്‍റെ മരണത്തിന് കാരണം വനിതാ സുഹൃത്തെന്ന് ഭാര്യ

Synopsis

മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്

കോഴിക്കോട്: ബാലുശ്ശേരി നന്മണ്ടയിൽ യുവാവ് ജീവനൊടുക്കിയത് വനിതാ സുഹൃത്തിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് ഭാര്യയുടെ പരാതി. ടിപ്പർ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണം സംബന്ധിച്ചാണ് പരാതി. ജയേഷിന്‍റെ ഭാര്യ ദീപയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.

മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി, സാമ്പത്തികമായി ചൂഷണം ചെയ്തു, ഇടതു കയ്യിൽ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നെല്ലാമാണ് പരാതി. ജയേഷിന്‍റെ വനിതാ സുഹൃത്ത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ ദീപ പരാതിയിൽ പറയുന്നു.

ഒരു ബനിയനുള്ളിൽ ഇത്രയും രഹസ്യമോ! 'കാഷ് ബനിയനു'ള്ളിൽ 26.55 ലക്ഷം, പിടികൂടിയത് വാളയാര്‍ ചെക്ക്പോസ്റ്റിൽ

ജയേഷ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും ജയേഷിന്‍റെ  കുടുംബം ആരോപിച്ചു. ജയേഷ് മരിക്കുന്നതിന്റെ തലേ ദിവസം വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജയേഷിന്‍റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം നടത്തണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്