കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങി; 'പുഞ്ചിരി' അനൂപിനെ കർണാടകയിൽ നിന്ന് പൊക്കി പൊലീസ് 

Published : Jan 06, 2023, 11:50 AM ISTUpdated : Jan 06, 2023, 12:20 PM IST
കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങി; 'പുഞ്ചിരി' അനൂപിനെ കർണാടകയിൽ നിന്ന് പൊക്കി പൊലീസ് 

Synopsis

സൊള്ളിയാലിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ  പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26)യാണ് അന്വേഷണ സംഘം കർണാടകയിൽ നിന്ന് പിടികൂടിയത്.

നിരവധി കേസുകളിലെ പ്രതിയായ അനൂപ്  കാപ്പ ചുമത്തിയതോടെ നാട് വിടുകയായിരുന്നു. ഏറെ കാലം ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ സൊള്ളിയാൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൊള്ളിയാലിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മാരാരിക്കുളം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ, സിപിഒ മാരായ ഉല്ലാസ്, സുജിത്ത്, ദീപു കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

അതേസമയം മലപ്പുറത്ത്  മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.

Read More :  നാല് ഡോസ് അനസ്തേഷ്യ മരുന്ന് സ്വയം കുത്തി വെച്ചു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം, അന്വേഷണം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
'ഭാര്യക്കെതിരെ കൂടോത്രം ചെയ്യണം സ്വാമി', എല്ലാം ഏറ്റ മന്ത്രവാദി പക്ഷേ വീട് മാറിക്കയറി; എല്ലാം സിസിടിവി കണ്ടു, കയ്യോടെ പൊക്കി വീട്ടുകാർ