കൈതപ്പുഴ കായലില്‍ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

Published : Feb 18, 2020, 11:22 PM IST
കൈതപ്പുഴ കായലില്‍ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

Synopsis

ഫോൺ ചെയ്തു സഹോദരിയുടെ ഭർത്താവിനേയും സൃഹൃത്തുക്കളേയും വിളിച്ചു വരുത്തി സംസാരിച്ച ശേഷം അവരുടെ തടസ്സവാദങ്ങൾ കേൾക്കാതെ യുവാവ് പാലത്തിന്റെ കൈവരിയിൽ ചാടിക്കയറി കായലിലേക്ക് ചാടി.

ആലപ്പുഴ: അരൂരില്‍ പാലത്തിൽ നിന്നും കൈതപ്പുഴ കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം രാവിലെ ഇടക്കൊച്ചി കായൽക്കരയിൽ കണ്ടെത്തി. അരൂർ ചിറ്റയിൽ ജയന്റെ മകൻ ജിതിൻ(28) ആണ് ഞായറാഴ്ച വൈകിട്ട് ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കേ ബൈക്കിൽനിന്നും കായലിലേക്ക് ചാടിയത്. 

ഫോൺ ചെയ്തു സഹോദരിയുടെ ഭർത്താവിനേയും സൃഹൃത്തുക്കളേയും വിളിച്ചു വരുത്തി സംസാരിച്ച ശേഷം അവരുടെ തടസ്സവാദങ്ങൾ കേൾക്കാതെ യുവാവ് പാലത്തിന്റെ കൈവരിയിൽ ചാടിക്കയറി കായലിലേക്ക് ചാടുകയായിരുന്നു. അരൂർ പൊലീസും അഗ്നി രക്ഷാസേനയും നാട്ടകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രണ്ടു ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു. മുങ്ങൽ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ഇടക്കൊച്ചി കായലിലാണ് ജിതിന്‍റെ ജഡം കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി