
ബഹാറായിച്ച്: ജംഗിള്‍ ബുക്കിലെ മൗഗ്ലിയെപോലെ ജീവിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. ഉത്തർപ്രദേശിൽ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കുരങ്ങുകൾക്കൊപ്പം കഴിഞ്ഞ എട്ടുവയസുകാരിയെ പോലീസ് രക്ഷപെടുത്തിയത്. മനുഷ്യരെപ്പോലെ പെരുമാറാനോ സംസാരിക്കാനോ അറിയാൻ പാടില്ലാത്ത പെൺകുട്ടിയെ ബഹാറായിച്ച് ജില്ലയിലെ മോത്തിപുർ കറ്റാർണിഗട്ട് വന്യമൃഗസംരക്ഷണ കേന്ദ്രത്തിലാണ് കണ്ടെത്തിയത്.
പതിവ് പെട്രോളിംഗിനിടെ എസ്ഐ സുരേഷ് യാദവാണ് പെൺകുട്ടിയെ കാട്ടിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ സുരേഷ് യാദവ് രക്ഷപെടുത്തി കാടിനുപുറത്തെത്തിച്ചു. ആശുപത്രിയിൽ പ്രവേശിച്ച പെൺകുട്ടിക്ക് സംസാരിക്കാനോ മനുഷ്യരെപ്പോലെ പെരുമാറാനോ കഴിയുന്നില്ല.
ചില സമയങ്ങളിൽ പെൺകുട്ടി അക്രമാസക്തയാകുന്നതായും ഡോക്ടർമാർ പറയുന്നു. പെൺകുട്ടി മൃഗങ്ങളെപോലെ കൈയും കാലും ഉപയോഗിച്ചാണ് നടക്കുന്നത്. ആഹാരം കഴിക്കുന്നത് കൈയ് ഉപയോഗിക്കാതെ വായ ഉപയോഗിച്ചാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.