എച്ച്-1ബി വിസയിൽ കാലിടറി ഓഹരി വിപണി, നിഫ്റ്റി ഐടി 3 ശതമാനം ഇടിഞ്ഞു

Published : Sep 22, 2025, 11:23 AM IST
Stock market

Synopsis

എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്

തിരുവനന്തപുരം: ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് ഇടിവ്. സെൻസെക്സ് 450 പോയിന്റിൽ കൂടുതൽ താഴ്ന്നു, നിഫ്റ്റി 25,250 ന് താഴെ. എച്ച്-1ബി വിസ തിരിച്ചടി ഇന്ത്യയിലെ വൻകിട, മിഡ്‌ക്യാപ് ഐടി ഓഹരികളെ തളർത്തിയ്ട്ടുണ്ട്. നിഫ്റ്റി ഐടി സൂചിക 3 ശതമാനം വരെ ഇടിവിലാണ്. ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവയിലും പ്രതിഫലിച്ചു, ഇവ ഏകദേശം 0.25 ശതമാനം താഴ്ന്നെങ്കിലും ആദ്യകാല താഴ്ന്ന നിലകളിൽ നിന്ന് കരകയറി.

എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്, അടുത്തിടെ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഐടി മേഖലയില പ്രതിസന്ധിയിലായി . നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരിൽ ടെക്എം, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ്. ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു.

അതേസമ,യം എച്ച്-1ബി വിസ അപേക്ഷകൾക്ക് ഉയർന്ന ഫീസ് പുതിയ അപേക്ഷകൾക്ക് മാത്രമേ ചുമത്തൂ എന്ന് അമേരിക്ക വ്യക്തമാക്കിയത് അനിശ്ചിതത്വം കുറയ്ക്കാൻ സഹായിച്ചതായി ഇന്ത്യയുടെ ഐടി വ്യവസായ സംഘടനയായ നാസ്കോം പറഞ്ഞു. യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, ഇന്ത്യ കേന്ദ്രീകൃത കമ്പനികൾ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്, ഈ മേഖലയ്ക്ക് നേരിയ ആഘാതം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് നാസ്കോം പറഞ്ഞു.

ആഗോള വിപണിയിൽ, ജപ്പാന്റെ 1.5% ഉയർന്ന് 45,729.33 എന്ന നിലയിലെത്തി. ഓസ്‌ട്രേലിയയുടെ എസ് & പി / എ‌എസ്‌എക്സ് 200 0.4% ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് 0.8% ഇടിഞ്ഞു. ഷാങ്ഹായ് കോമ്പോസിറ്റിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾക്ക് മാറ്റമില്ല.

PREV
Read more Articles on
click me!

Recommended Stories

തീരുവ കൂട്ടിയത് ജ്വല്ലറി ഓഹരികളില്‍ 'ഇടിത്തീ'യായി, ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ക്ക് ലോട്ടറി
വരും ദിവസങ്ങളിൽ കാത്തിരിക്കുന്നതെന്ത്? ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 'ഗിയര്‍' മാറുമോ?, ഓഹരി വിപണിയില്‍ ആശങ്ക; പിടിതരാതെ മധ്യേഷ്യയിലെ യുദ്ധം