
സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു കിലോ ജയ അരിയ്ക്ക് 40 രൂപയായി. മട്ട അരിക്ക് 38 ആണ് വില. കൊടു വരള്‍ച്ച കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞതാണ് അരി വില കൂടാൻ കാരണം.
ഇങ്ങനെ പോയാല്‍ ചോറുണ്ണുന്നത് മലയാളിക്ക് നിര്‍ത്തേണ്ടി വരും. അത്ര കണ്ടാണ് വില കൂടിയിരിക്കുന്നത്. കേരളത്തിന്‍റെ ഇഷ്ടബ്രാൻഡായ ജയ അരിയാണ് ചരിത്രത്തിലാദ്യമായി കിലോയ്ക്ക് നാല്‍പ്പതിലേക്കെത്തിയത്. ഒരുമാസം മുൻപ് വില 35 രൂപ. മട്ട അരി കിലോയ്ക്ക് 38 ആയി. ഒരു മാസം മുൻപ് 34 ആയിരുന്നു. സുരേഖ 32 ല്‍ നിന്ന് 37. പൊന്നി 32 ല്‍ നിന്ന് 36.പച്ചരി 29 ല്‍ നിന്ന് 33 എന്നിങ്ങനെയാണ് നമ്മുടെ സംസ്ഥാനത്തെ പുതിയ അരിവില. ആന്ധ്രയില്‍ നിന്ന് അവസാനമായി കേരളത്തിലേക്ക് വാഗണെത്തിയത് കഴിഞ്ഞ സെപ്റ്റംബറില്‍. തമിഴ്നാട്ടില്‍ വരള്‍ച്ച കാരണം അരി ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍ ആന്ധ്രയെയാണ് ഇപ്പോളവര്‍ ആശ്രയിക്കുന്നത്. ഇത് കാരണം കേരളത്തിലെക്ക് അരിയെത്തുന്നില്ല.
ക്ഷാമം കാരണം ബംഗാളില്‍ ഉപയോഗിക്കുന്ന രണ്ടാം തരം ജയ അരിയും കേരളത്തിലെത്തിക്കഴിഞ്ഞു. 28 രൂപയേ ഇതിനുള്ളൂ. ഇതിന് ഗുണമേൻമ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമാകാത്തത് കാരണം റേഷൻവാങ്ങുന്നവരും ഇപ്പോള്‍ പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.