
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വലിയ ജലവിമാനം നിര്‍മ്മിച്ച് ചൈന. എട്ട് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുപൊങ്ങാനും കഴിവുള്ള വിമാനം ചൈന നിര്‍മ്മിച്ചെടുത്തത്. ബോയിംഗ് വിമാനത്തോളം വലിപ്പമുള്ള ഈ വിമാനത്തിന് എജി
600 എന്നാണ് പേരിട്ടിരിക്കുന്നത്.
കന്നിയാത്രയില്‍ ദക്ഷിണചൈനയിലെ സുഹായിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ആകാശത്ത് ഒരു മണിക്കൂറോളം പറന്നശേഷം ഇവിടെ തന്നെ തിരിച്ചിറങ്ങി. 127 അടി നീളമുള്ളതാണ് ഈ വിമാനത്തിന്റെ ചിറകുകള്‍. നാല് ടര്‍ബോപ്രോപ്പ് എഞ്ചിനുകളുടെ കരുത്തിലാണ് വിമാനം പറക്കുന്നത്. അന്‍പത് പേരെ വരെ വഹിക്കാനും,4500 കി.മീ ദൂര വരെയോ 12 മണിക്കൂറോ തുടര്‍ച്ചയായി സഞ്ചരിക്കാനും ഈ വിമാനത്തിന് സാധിക്കും.
വെറും ഇരുപത് സെക്കന്‍ഡുകള്‍ കൊണ്ട് 12 മെട്രിക് ടണ്‍ വെള്ളം ശേഖരിക്കാനുള്ള ശേഷിയും ഈ വിമാനത്തിനുണ്ട്. സൈനികാവശ്യത്തിന് വേണ്ടിയാണ് ഈ വിമാനം നിര്‍മ്മിച്ചതെങ്കിലും അഗ്നി-ജലരക്ഷാദൗത്യങ്ങള്‍ക്കാവും ഇപ്പോള്‍ ഈ വിമാനം ഉപയോഗിക്കുക. സാധാരണവിമാനത്താവളങ്ങളിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന ഈ വിമാനത്തിന് 53.5 ടണ്‍ ഭാരം വരെ വഹിച്ച് പറന്നു പൊങ്ങാനും സാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.