കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജാമ്യഹർജിയിൽ വിധി നാളെ

Published : Apr 10, 2019, 12:49 PM ISTUpdated : Apr 10, 2019, 01:01 PM IST
കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജാമ്യഹർജിയിൽ വിധി നാളെ

Synopsis

ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. 

കോഴിക്കോട്: ശബരിമല അക്രമ സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന്‍റെ ജാമ്യഹർജിയിൽ നാളെ വിധി പറയും. ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. 

പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാർ‍ത്ഥി ജയിലിലായത് ബി ജെ പിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബി ജെ പി സ്ഥാനാർത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

എന്നാൽ ജയിലിൽ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നൽകുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ വോട്ടഭ്യർത്ഥിച്ച് ബി ജെ പി നേതാക്കളാണ് ഇപ്പോൾ വീടുകൾ കയറുന്നത്. തീപാറും പോരാട്ടം നടക്കുന്ന കോഴിക്കോട് സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ടി വരുന്നത് ബി ജെ പിയ്ക്ക് തിരിച്ചടിയാവുകയാണ്.

തെരഞ്ഞെടുപ്പിന് മുൻപെങ്കിലും സ്ഥാനാർത്ഥിയെ വോട്ടർമാർക്കിടയിൽ എത്തിക്കണമെങ്കിൽ ഇനി ഹൈക്കോടതി കനിയണം. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് ഒരു ലക്ഷത്തിൽ പതിനയ്യായിരം വോട്ടുകളാണ് കോഴിക്കോട് ലഭിച്ചത്. ഇത്തവണ മണ്ഡലത്തിൽ കാര്യമായ പ്രചാരണമൊന്നും ഇല്ല. സ്ഥാനാർത്ഥിയുടെ അഭാവം മുതലെടുത്ത് വോട്ട് കച്ചവടമാണ് ബി ജെ പി ലക്ഷ്യമെന്ന ആരോപണം സി പി എം ഉയർത്തുന്നുണ്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം ബി ജെ പി നേതൃത്വം തള്ളുകയാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?