'സ്പീഡ് ബ്രേക്കർ ദീദി' അല്ല, കുർത്ത അയക്കുന്ന 'ദീദി': മമതയെക്കുറിച്ച് മോദി പറഞ്ഞതിങ്ങനെ ..

By Web TeamFirst Published Apr 24, 2019, 3:28 PM IST
Highlights

''മൂന്ന് മണിക്കൂറിൽ കൂടുതലൊക്കെ ഉറങ്ങണമെന്ന് എപ്പോൾ കണ്ടാലും ഒബാമ പറയും. ഷെയ്ഖ് ഹസീന ഇപ്പോഴും മധുരം അയക്കാറുണ്ട്'', മോദിയുമായി അക്ഷയ് കുമാർ നടത്തിയ അഭിമുഖത്തിന്‍റെ വീഡിയോ.

ദില്ലി: വർഷത്തിൽ മൂന്നും നാലും തവണ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തനിക്ക് സമ്മാനങ്ങൾ അയച്ച് തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''തെരഞ്ഞെടുപ്പ് കാലത്ത് ഞാനിങ്ങനെ പറയുന്നതിൽ ആളുകൾക്ക് അദ്ഭുതം തോന്നിയേക്കാം. പക്ഷേ, എല്ലാ വർഷവും രണ്ട് തവണയെങ്കിലും തെരഞ്ഞെടുത്ത കുർത്തകൾ മമതാ ദീദി എനിക്ക് അയച്ച് തരാറുണ്ട്'', മോദി പറഞ്ഞു. നടൻ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം. പിഎം നരേന്ദ്രമോദി സിനിമയുടെ റിലീസ് വൈകിയതിനിടെക്കൂടിയാണ് മോദിയുടെ അഭിമുഖം പുറത്തു വരുന്നത്. 

മമതാ ബാനർജി മോദിക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് മോദിയുടെ പരാർമശം. ''എല്ലാ വർഷവും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എനിക്ക് മധുരം അയക്കാറുണ്ട്. ഇത് അറിഞ്ഞ മമതാ ദീദിയും എനിക്ക് മധുരം അയക്കാൻ തുടങ്ങി'', എന്ന് ചിരിച്ചുകൊണ്ട് മോദി. 

ദിവസങ്ങൾക്ക് മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി മമതാ ബാനർജിയെ വിളിച്ചത് 'സ്പീഡ് ബ്രേക്കർ ദീദി'യെന്നാണ്. ബംഗാളിലെ അസൻസോളിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞതിങ്ങനെ: ''നമ്മുടെ ദീദി, ആകെ ചില സീറ്റുകളിലാണ് മത്സരിക്കുന്നത്. പക്ഷേ സ്വപ്നം പ്രധാനമന്ത്രിയാകാനാണ്. പ്രധാനമന്ത്രിക്കസേര ലേലത്തിന് വച്ചാൽ കോൺഗ്രസും ദീദിയും അഴിമതിയിലൂടെ സമ്പാദിച്ച സകല സ്വത്തുമെടുത്ത് ലേലം പിടിക്കാനെത്തും. ദീദി, ശാരദ, നാരദ അഴിമതിക്കേസുകളിലെ പൈസ വച്ച് വാങ്ങാവുന്ന ലേലവസ്തുവല്ല പ്രധാനമന്ത്രിക്കസേര. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹം അതിന് വേണം''.

: PM Narendra Modi and Akshay Kumar’s interaction at 7 Lok Kalyan Marg (LKM) in Delhi. https://t.co/5FodYsR4ZN

— ANI (@ANI)
click me!