news
ബിജെപി വിടേണ്ടി വന്നാൽ അത് തന്റെ രാഷ്ട്രീയത്തിലുള്ള അവസാന ദിനമായിരിക്കും. ബിജെപിയുമായി തനിക്ക് അത്രയേറെ അടുപ്പമുണ്ടെന്നും കോൺഗ്രസിൽ ചേരുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ തള്ളി കൊണ്ട് വരുൺ പറഞ്ഞു.
ലഖ്നൗ: അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ഗാന്ധി. മോദിക്ക് വോട്ട് മാത്രമല്ല രക്തം നൽകാനും ജനങ്ങൾ തയ്യാറാണെന്നും വരുൺ ഗാന്ധി അവകാശപ്പെട്ടു.
ഔപചാരികമായിട്ടുള്ള ബന്ധമാണ് രാഹുല്‍ ഗാന്ധിയുമായുള്ളത്. ഞങ്ങൾ തമ്മിലുള്ള ബന്ധം എന്റെ അമ്മ കാരണമാണ്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് അമ്മ എന്നെ വളർത്തിയത്. അമ്മയാണ് എന്റെ കുടുംബം. ബാക്കിയുള്ള ബന്ധങ്ങളെല്ലാം ഔപചാരികമാണെന്നും വരുൺ ഗാന്ധി പറഞ്ഞു.
ബിജെപി വിടേണ്ടി വന്നാൽ അത് തന്റെ രാഷ്ട്രീയത്തിലുള്ള അവസാന ദിനമായിരിക്കും. ബിജെപിയുമായി തനിക്ക് അത്രയേറെ അടുപ്പമുണ്ടെന്നും കോൺഗ്രസിൽ ചേരുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ തള്ളി കൊണ്ട് വരുൺ പറഞ്ഞു.
ഇത്തവണ അമ്മ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്. മനേകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിലാണ് മത്സരിക്കും. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014-ലെ തെരഞ്ഞടുപ്പിൽ സുല്‍ത്താൻപൂരിൽ മത്സരിച്ച വരുൺ കോൺഗ്രസ് സ്ഥാനാർത്ഥി അമിത സിംഗിനെ പരാജയപ്പെടുത്തിയിരുന്നു.