
കോട്ടയം: ഭിന്നശേഷിക്കാരായ സമ്മതിദായകർക്കും ഇനി ആകുലതകളില്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങാനുള്ള സൗകര്യമൊരുക്കുകയാണ് കോട്ടയം ജില്ല. വോട്ട് രേഖപ്പെടുത്താൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീൽച്ചെയറിൽ കഴിയുന്നവരാണ്. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റാംപ് സൗകര്യം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് അധികൃതർ. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സംഘടനയായ തണലിന്റെ സെക്രട്ടറി ഉണ്ണി മാക്സാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ ചരിത്ര മാറ്റത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്.
''ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനായി എല്ലാ ജില്ലയിലും റാംപ് സൗകര്യങ്ങൾ വേണമെന്നാണ് നിയമം. പക്ഷേ എല്ലായിടത്തും അത് പ്രാവർത്തികമായിട്ടില്ല. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തിയതായി അറിയാം. ഏറ്റവും നന്നായി റാംപ് ഒരുക്കിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. അവിടെ പതിനയ്യായിരത്തിന് മുകളിൽ ഭിന്നശേഷിക്കാരുണ്ട്. കോട്ടയം ജില്ലയിൽ വോട്ട് ചെയ്യുന്ന ഭിന്നശേഷിക്കാരായ ആളുകൾ ആറായിരത്തിനടുത്താണ്. തണലിന്റെ സെക്രട്ടറി എന്ന നിലയിലാണ് ഞാൻ കളക്ടറുടെ മീറ്റിംഗിൽ പങ്കെടുത്തത്. റാംപ് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് കളക്ടർ ഇങ്ങോട്ട് പറയുകയായിരുന്നു.'' ഉണ്ണി മാക്സ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
''ഭിന്നശേഷിയുള്ളവരുടെ വോട്ടിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ജില്ലാതല മീറ്റിങ്ങിൽ SVEEP (Systematic Voters Education & Electoral Participation) ന്റെ ഡിസ്ട്രിക്റ്റ് ഐക്കണ്‍ ആയ ശ്രീ അനീഷ് മോഹന്റെയും ഡോക്ടര്‍ PT ബാബുരാജ് സാറിനുമൊപ്പം തണൽ Paraplegic Patients Welfare Society യുടെ സെക്രട്ടറി എന്നനിലയിലാണ് ജില്ലാ കമ്മറ്റിയിൽ പങ്കെടുത്തത്. ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി റാമ്പ് ഇല്ലാത്ത എല്ലാ പോളിങ് ബൂത്തുകളിലും താല്‍ക്കാലിക റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിന് എന്‍. എസ്. എസ് തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ വോട്ടു ചെയ്യാം. ഭിന്നശേഷി വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും. പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും.'' ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് ഉണ്ണി മാക്സ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കഴിഞ്ഞ ശനിയാഴ്ച ഒരു വിശേഷപ്പെട്ട ദിവസമായി. കോട്ടയം കളക്ടറുടെ ചേമ്പറിലെ മീറ്റിങ്ങിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു ഇതൊരുപക്ഷെ കളക്ടറേറ്റിന്റെ തന്നെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസമായിരിക്കുമെന്നു ബഹുമാനപ്പെട്ട കളക്‌ടർ തന്നെ പറഞ്ഞൂ. അതും ജീവിതം മാറ്റിയ അപകടം നടന്നു ഇരുപത്തിരണ്ടാമത്തെ വാർഷിക ദിനം ആഘോഷിക്കുന്ന ഏപ്രിൽ ആറിന് തന്നെ!
ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ചുരുക്കത്തില്‍:
ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി റാമ്പ് ഇല്ലാത്ത എല്ലാ പോളിങ് ബൂത്തുകളിലും താല്‍ക്കാലിക റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിന് എന്‍. എസ്. എസ് തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ വോട്ടു ചെയ്യാം. ഭിന്നശേഷി വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും. പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും.
ഭിന്നശേഷിയുള്ളവരുടെ വോട്ടിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ജില്ലാതല മീറ്റിങ്ങിൽ SVEEP (Systematic Voters Education & Electoral Participation) ന്റെ ഡിസ്ട്രിക്റ്റ് ഐക്കണ്‍ ആയ ശ്രീ അനീഷ് മോഹന്റെയും ഡോക്ടര്‍ PT ബാബുരാജ് സാറിനുമൊപ്പം തണൽ Paraplegic Patients Welfare Society യുടെ സെക്രട്ടറി എന്നനിലയിലാണ് ജില്ലാ കമ്മറ്റിയിൽ പങ്കെടുത്തത്. ജില്ലയേ 100% ഭിന്നശേഷി വോട്ടിംഗ് ഉള്ള ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ. എല്ലാവരും ഒന്ന് മനസ്സുവെച്ചാൽ സമ്പൂർണ സാക്ഷരത എന്ന നേട്ടത്തിനൊപ്പം ഇതും കോട്ടയത്തിനു ഒരു തിലകച്ചാർത്താവും.