
ദില്ലി: വളർന്നുവരുന്ന ലോകത്തിലെ മൂന്ന് പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കെതിരെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങൾ സൃഷ്ടിച്ചത് വലിയ കൂട്ടുകെട്ടിനെ. ഇന്ത്യ , ബ്രസീൽ , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ രാജ്യങ്ങളിലെ നേതാക്കളെ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും ട്രംപിൻ്റെ വ്യാപാര നയങ്ങൾക്കെതിരെ ഒന്നിക്കാനും കാരണമാക്കിയിട്ടുണ്ട്.
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ജോഹന്നാസ്ബർഗിൽ നടന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിക്കിടെ ഒരു ത്രികക്ഷി ഗ്രൂപ്പിംഗിന്, അതായത് ഐബിഎസ്എ ഫോറത്തിന് , കൂടുതൽ പ്രാധാന്യം നൽകിയതായാണ് സൂചന. ഒരു ദശാബ്ദത്തിലേറെയായി ഇതാദ്യമായാണ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നേതാക്കൾ ഒത്തുകൂടുന്നത്.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തെ തുടർന്ന് ഇന്ത്യയെ ശിക്ഷിക്കുന്നതിനായി ട്രംപ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് 50% തീരുവ ചുമത്തിയിട്ടുണ്ട്, കൂടാതെ, പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കുകയാണെന്ന ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.
ട്രംപ് ദക്ഷിണാഫ്രിക്കയിലെ ജി -20 ഉച്ചകോടി ബഹിഷ്‌കരിക്കുകയും രാജ്യത്തെ വെള്ളക്കാരായ കർഷകരുടെ വംശഹത്യയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്കെതിരെ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന തന്റെ സുഹൃത്തും മുൻ നേതാവുമായ ജെയർ ബോൾസോനാരോയ്‌ക്കെതിരായ വിചാരണ ഉപേക്ഷിക്കാൻ ബ്രസീലിനെതിരെ ഉയർന്ന തീരുവകൾ ട്രംപ് ചുമത്തിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങളുടെ ബ്രിക്‌സ് ഗ്രൂപ്പിൽ മൂന്ന് രാജ്യങ്ങളും അംഗങ്ങളാണെങ്കിലും, ചൈനയുടെയും റഷ്യയുടെയും അജണ്ടകളാണ് അവിടെ ആധിപത്യം പുലർത്തുന്നത്. ഇവിടെയാണ് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടുകെട്ടിന് കൂടുതൽ പ്രാധാന്യം ഉണ്ടാകുന്നത്.