ഗോളടിക്കുമോ ഈ വണ്ടിക്കമ്പനി മുതലാളി? മാഞ്ചസ്റ്റർ യുണൈറ്റഡിൽ നോട്ടമെറിഞ്ഞ് മസ്‌ക്

Published : Aug 17, 2022, 02:18 PM ISTUpdated : Aug 23, 2022, 03:27 PM IST
ഗോളടിക്കുമോ ഈ വണ്ടിക്കമ്പനി മുതലാളി? മാഞ്ചസ്റ്റർ യുണൈറ്റഡിൽ നോട്ടമെറിഞ്ഞ് മസ്‌ക്

Synopsis

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങണമെന്ന് ലോകത്തുള്ള നിരവധി ആരാധകർ മാസ്കിനോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറിയതിന് നിലവിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്

ബ്രിട്ടീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഒരുങ്ങുന്നതായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. എന്നാൽ ഇതിഹാസ ഫുട്ബോൾ ടീമിനെ സ്വന്തമാക്കാൻ എത്ര തുകയാണ് നൽകുക എന്നുള്ളത് മസ്ക് വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിലൂടെയാണ് മസ്‌ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുന്ന കാര്യം അറിയിച്ചത്. ക്ലബ്ബിന്റെ വിപണി മൂല്യം ഏകദേശം 2.08 ബില്യൺ ഡോളറാണ്.

Read Also: ഇടപാടുകൾ കൂടിയാൽ ചാർജും കൂടും; അറിയാം എടിഎം ഇടപാട് പരിധിയും ബാങ്ക് ചാർജും

"ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വാഗതം ചെയ്യുന്നു," എന്നാണ് മസ്‌ക് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത് വെറുതെ ഒരുങ്ങി പോസ്റ്റ് ആണോ അതോ ഏറ്റെടുക്കലിനെക്കുറിച്ച് ഗൗരവമായി അറിയിച്ചതാണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു. 

എന്നാൽ അൽപ സമയത്തിനകം ഇത് വെറുമൊരു തമാശയാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റർ കരാർ ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ നിരവധിപേർ മസ്കിനോട് ആവശ്യപ്പെട്ടു.

 

അമേരിക്കൻ ഗ്ലേസർ കുടുംബത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഉടമസ്ഥതയുണ്ട്, 2005-ൽ ഇത് 790 ദശലക്ഷം പൗണ്ടിന് ആണ് അവർ വാങ്ങിയത്. ട്വിറ്ററിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ അവർ മാസ്കിനോട് ആവശ്യപ്പെട്ടിരുന്നു.

Read Also: എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്, സാധാരണയായി മാൻ യുണൈറ്റഡ് അല്ലെങ്കിൽ യുണൈറ്റഡ് എന്ന് വിളിക്കപ്പെടുന്നു, ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ഏരിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് മത്സരിക്കാറുള്ളത്..

 

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങാനുള്ള ഇലോൺ മാസ്കിന്റെ നീക്കം പാതി വഴിയിൽ അവസാനിച്ചു. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറാകാത്തതാണ് കരാർ മുടങ്ങാനുള്ള കാരണം. . പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് കരാറിൽ പ്രശ്നങ്ങൾ തുടങ്ങിയത്.

Read Also: ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!

 ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു. കരാർ മുടങ്ങിയതോടെ ട്വിറ്റർ കേസിന് പോയി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ട്വിറ്ററിനെതിരെ മസ്ക് കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

ബ്രസീലുമല്ല, യൂറോപ്പുമല്ല; റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെ പിന്തള്ളി ഈ രാജ്യം
എന്താണ് പിഐപി? ധൈര്യമായി നേരിടാം; ജീവനക്കാരുടെ അവകാശങ്ങള്‍ അറിയാം