പാകിസ്ഥാനെക്കാളും കുറഞ്ഞ നികുതി; താരിഫ് പോരാട്ടത്തിൽ ഇന്ത്യ ആർക്കൊക്കെ മുൻപിൽ

Published : Feb 03, 2026, 05:56 PM IST
Corona virus, Janata curfew, PM Modi speech, Modi, Narendra Modi, Modi tweet, Corona India, Corona virus India

Synopsis

ഇന്ത്യയുടെ മേലുള്ള താരിഫ് 18 ശതമാനമായാണ് കുറച്ചത്. ഇന്തോനേഷ്യക്ക് 19 ശതമാനവും ബംഗ്ലാദേശിനും വിയറ്റ്നാമിനും 20 ശതമാനവും വീതവുമാണ് യുഎസ് താരിഫ്.

ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ താരിഫിന്റെ കാര്യത്തിൽ ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് കയറ്റുമതി രാജ്യങ്ങളെക്കാൾ ഇളവ് നേടിയിരികക്ുകയാണ് ഇന്ത്യ. ഇന്ത്യയുടെ മേലുള്ള താരിഫ് 18 ശതമാനമായാണ് കുറച്ചത്. ഇന്തോനേഷ്യക്ക് 19 ശതമാനവും ബംഗ്ലാദേശിനും വിയറ്റ്നാമിനും 20 ശതമാനവും വീതവുമാണ് യുഎസ് താരിഫ്. മാത്രമല്ല, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്ക് വളരെ കുറഞ്ഞ താരിഫാണ്, കാരണം ചൈനയ്ക്ക് യുഎസ് 34 ശതമാനം താരിഫ് ചുമത്തിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാനെക്കാളും ഇന്ത്യ അല്പം മെച്ചപ്പെട്ട നിലയിലാണ്, കാരണം പാകിസ്ഥാന് നിലവിൽ 19 ശതമാനം താരിഫ് ഉണ്ട്.

യുഎസ് താരിഫ് നിരക്കുകൾ

ഇന്തോനേഷ്യ 19%

ബംഗ്ലാദേശ് 20%

വിയറ്റ്നാം 20%

ചൈന 34%

പാകിസ്ഥാൻ 19%

റഷ്യൻ എണ്ണയിൽ എതിർപ്പ്

അതേസമയം ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യൻ ഇറക്കുമതിക്ക് മേൽ ചുമത്തിയ അധിക 25 ശതമാനം താരിഫ് വാഷിംഗ്ടൺ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ എഎൻഐയോട് സ്ഥിരീകരിച്ചു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് "കുറയ്ക്കുക മാത്രമല്ല, പൂർണ്ണമായും നിർത്തണം" എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതിന് പകരമായി ഇന്ത്യൻ ഇറക്കുമതിക്ക് മേലുള്ള താരിഫ് പിൻവലിക്കുമോ എന്ന് എഎൻഐ ചോദിച്ചപ്പോൾ, ആ ഉദ്യോഗസ്ഥൻ പറഞ്ഞു, "അതെ, എങ്കിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കുക മാത്രമല്ല, പൂർണ്ണമായും നിർത്തണം എന്നതാണ് കരാർ.

PREV
Read more Articles on
click me!

Recommended Stories

ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം
അമേരിക്കന്‍ തീരുവ കുറക്കും; പക്ഷേ ഇന്ത്യയ്ക്ക് കൈപൊള്ളുമോ? പുതിയ 'ഡീലിന്' പിന്നിലെ 5 ചോദ്യങ്ങള്‍