വീണ്ടുമൊരു 'ടാറ്റ - മിസ്ത്രി' സംഘർഷം; മെഹ്‌ലി മിസ്ത്രിയെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി

Published : Oct 28, 2025, 06:07 PM IST
mehli mistry

Synopsis

മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം മെഹ്‌ലി മിസ്ത്രിയെ ട്രസ്റ്റിയായി വീണ്ടും നിയമിക്കുന്നതിനെതിരെ ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാൻ എമെറിറ്റസ് വേണു ശ്രീനിവാസനും മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിംഗും വോട്ട് ചെയ്യുകയായിരുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയെ നിയന്ത്രിക്കുന്ന ടാറ്റാ ട്രസ്റ്റിൽ ഭിന്നത രൂ​​ക്ഷമാകുന്നു. രത്തൻ ടാറ്റയുടെ അടുത്ത അനുയായിയും വ്യവസായിയുമായ മെഹ്‌ലി മിസ്ത്രിയെ സ്ഥിരം ട്രസ്റ്റിയായി വീണ്ടും നിയമിക്കുന്നത് അം​ഗീകരിക്കാതെ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും വൈസ് ചെയർമാൻമാരായ വേണു ശ്രീനിവാസനും വിജയ് സിംഗും. ഇതോടെ വീണ്ടുമൊരു ടാറ്റ- മിസ്ത്രി സംഘർഷങ്ങൾക്ക് ​ഗ്രൂപ്പ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.

മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം മെഹ്‌ലി മിസ്ത്രിയെ ട്രസ്റ്റിയായി വീണ്ടും നിയമിക്കുന്നതിനെതിരെ ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാൻ എമെറിറ്റസ് വേണു ശ്രീനിവാസനും മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിംഗും വോട്ട് ചെയ്യുകയായിരുന്നു. സൈറസ് മിസ്ത്രിയുടെ ബന്ധുവായ മെഹ്‌ലി മിസ്ത്രി കോടതിയിൽ ഈ നീക്കത്തെ ചോദ്യം ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പാണ്, ഇത് ടാറ്റ സൺസിനെ നിയന്ത്രിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ രത്തൻ ടാറ്റയുടെ മരണശേഷം ചെയർമാനായി നിയമിതനായ നോയൽ ടാറ്റയെ ദുർബലപ്പെടുത്താൻ മെഹ്‌ലി മിസ്ത്രി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ആറ് ട്രസ്റ്റികളിൽ മൂന്ന് പേർ, അതായത്, ചെയർമാൻ നോയൽ ടാറ്റ, വേണു ശ്രീനിവാസൻ, വിജയ് സിംഗ് എന്നിവർ മിസ്ത്രിയുടെ പുനർനിയമനത്തെ എതിർക്കുകയും ബാക്കിയുള്ള ട്രസ്റ്റികളായ ഡാരിയസ് ഖംബട്ട, പ്രമിത് ജാവേരി, ജഹാംഗീർ എച്ച് സി ജഹാംഗീർ എന്നിവർ അദ്ദേഹത്തിന്റെ തുടർ നിയമനത്തെ അനുകൂലിക്കുകയും ചെയ്തു.

സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുന്ന ടാറ്റ ട്രസ്റ്റുകൾക്ക്, 156 വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുണ്ട്. ഇതിൽ 30 ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾ ഉൾപ്പെടെ ഏകദേശം 400 കമ്പനികൾ ഉൾപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി