
മൊസ്കോ: 11 മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്ന കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. 47 ക്കാരനായ മിയാഗഷോവ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ മിയാഗഷോവ് തന്റെ കൊച്ചുമകനായ മാക്സിം സഗലക്കോവിനെ ജീവനോടെ അടുപ്പിൽ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. റഷ്യയിലെ ഖഖാസിയയിലാണ് ചൊവ്വാഴ്ചയാണ് സംഭവം.
മിയാഗഷോവിന്റെ മകൾ വിക്ടോറിയയുടെ മകനാണ് മാക്സിം സഗലക്കോവ്. മാക്സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിൽ ഏൽപ്പിച്ചിട്ടാണ് 20കാരിയായ വിക്ടോറിയ പുറത്ത് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളിൽനിന്ന് കണ്ടെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന തന്റെ മാതാപിതാക്കളാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിൽ മൊഴി നൽകി.
ആളിക്കത്തുന്ന അടുപ്പിനുള്ളിൽനിന്നാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല. കേസിൽ മിയാഗഷോവിനൊപ്പം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മിയാഗഷോവ് പുറത്തുനിന്ന് മദ്യം വാങ്ങികൊണ്ടുവരുന്നത് കണ്ടതായി അയൽക്കാർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പുറത്തുനിന്ന് മദ്യം വാങ്ങിയതിനുശേഷം ദമ്പതികൾ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വീടിനുള്ളിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നുവെന്നും അയൽക്കാർ പറയുന്നു. മദ്യം വാങ്ങി വീട്ടിലെത്തിയതിനുശേഷമാണ് മിയാഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam