
ദില്ലി: ഛത്തീസ്ഗഢിൽ 12-ാം ക്ലാസ്സ് വിദ്യാർത്ഥിയെ മാവോവാദികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഭിജ്ജിയിൽ നിന്നും കോണ്ടയിലേയ്ക്ക് പോകുന്ന വഴിയാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയത് . സംഭവത്തിൽ വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുലീർ ഗ്രാമത്തിലെ വനപ്രദേശത്ത് വച്ച് ജില്ലാ റിസർവ് ഗാർഡുമായാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സുക്മ സൂപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് മീന പറഞ്ഞു. സംഭവസ്ഥലത്തുനിന്നും നാല് നാടൻ ബോംബുകളും ഒരു തോക്കും പൊലീസ് കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam