ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

Published : Nov 22, 2018, 08:37 AM ISTUpdated : Nov 22, 2018, 11:25 AM IST
ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

Synopsis

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂർത്തിയാകും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം , പമ്പ ,നിലയ്ക്കൽ ,ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.  

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂർത്തിയാകും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം , പമ്പ ,നിലയ്ക്കൽ ,ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

അതേസമയം,  നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെടുകയാണ്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

തുടർച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കർമസമിതിയുടെ നേത്യത്വത്തിൽ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയി. രണ്ടാമത് നടന്ന നാപജപത്തില്‍  കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ട് മുൻപ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിർന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. ദർശനത്തിനെത്തി മടങ്ങും വഴി കേന്ദ്രമന്ത്രി  ഐ.ജി. വിജയ് സാഖറയടക്കമുള്ള ഉദ്യാഗസ്ഥരുമായി ഫോണിൽ സംസാരിച്ചു. ബാരിക്കേഡുകൾ നീക്കണമെന്നും വലിയ നടപ്പന്തൽ ഭജനക്കായി തുറക്കണമെന്നും മന്ത്രി അവശ്യപ്പെട്ടു. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലിൽ ഇന്നലെ രാത്രി തീർത്ഥാടകർ വിശ്രമിച്ചു. ഇതോടെ ശബരിമലയിൽ നിരോധനാജ്‌ഞ ഇന്ന് അവസാനിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി