
കാഠ്മണ്ഡു: നേപ്പാളിൽ ബസ് അപകടത്തിൽ 21 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോളേജ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ടത്.
റോഡിൽ നിന്ന് 700 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 13 പുരുഷന്മാരുടേയും 2 സ്ത്രീകളുടേയും മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിൽ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്. രക്ഷാ പ്രവർത്തനം ദുഷ്കരമായതിനാൽ മരണ സംഖ്യകൂടാൻ സാധ്യയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam