
തിരുവനന്തപുരം: ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളമെന്ന് പൊലീസ്. ലിഗയുടെ കൊല നടന്ന സമയത്ത് എവിടെയായിരുന്നുവെന്ന പൊലീസിന്‍റെ ചോദ്യത്തിന് ഇവർ ആദ്യം നൽകിയ മൊഴികൾ തെറ്റാണെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഈ സമയം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴികൾ. എന്നാൽ അന്വേഷണത്തിൽ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ലിഗയുടെ മൃതദേഹം കണ്ടുവെന്നും ഇവർ നേരത്തെ മൊഴിനൽകിയിരുന്നു. മൊഴികളിലെ വൈരുധ്യം കണക്കിലെടുക്കുമ്പോൾ ലിഗ കൊല്ലപ്പെട്ട ദിവസം ഇവർ പൊന്തക്കാട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam