
കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച അഡ്വ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പങ്കില്ല, പങ്കില്ല, പാർട്ടിക്കു പങ്കില്ല എന്ന് തുടങ്ങുന്ന കുറിപ്പില്‍ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് രൂക്ഷമായി പരിഹസിക്കുന്നത്. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ല.
മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികൾ. എന്നിങ്ങനെ നീളുന്നു ജയശങ്കറിന്‍റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പങ്കില്ല, പങ്കില്ല, പാർട്ടിക്കു പങ്കില്ല.
കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ല.
മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികൾ.
സത്യമേവ ജയതേ!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam