പാക്കിസ്ഥാനികൾ 48 മണിക്കൂറിനകം ജില്ല വിടണമെന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ്

Published : Feb 19, 2019, 02:54 PM ISTUpdated : Feb 19, 2019, 02:58 PM IST
പാക്കിസ്ഥാനികൾ 48 മണിക്കൂറിനകം ജില്ല വിടണമെന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ്

Synopsis

ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും പാക്കിസ്ഥാനികൾക്ക് ജോലി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. 

ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറില്‍ താമസിക്കുന്ന പാക്കിസ്ഥാനികളോട്  48 മണിക്കൂറിനുള്ളിൽ ജില്ല വിട്ട് പോകാൻ നിര്‍ദേശം. തിങ്കളാഴ്ച  ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. 

ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും പാക്കിസ്ഥാനികൾക്ക് ജോലി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. രണ്ട് മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഉത്തരവിന് പിന്നാലെ വാടക കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്ന പാക്കിസ്ഥാനികളെ ഒഴിപ്പിക്കാനുള്ള നടപടികൾ നാട്ടുകാര്‍ ആരംഭിച്ചു. ബിക്കാനിറിലെ പലയിടത്തുനിന്നും പാക്കിസ്ഥാനികൾ പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ